കുമരകം: ബന്ധുക്കളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കായലിന്‍റെ കാവലാളായ രാജപ്പന്‍. പോലീസില്‍ തന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതിനെതിരേ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സമര്‍ദമുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും രാജപ്പന്‍ പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വള്ളത്തില്‍ സഞ്ചരിച്ച്‌ ശേഖരിച്ച്‌ വിറ്റ് കിട്ടിയ പണവും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നും തന്‍റെ പരിസ്ഥിതി സ്നേഹം അറിഞ്ഞ് ആളുകള്‍ നല്‍കിയ പണവും നിക്ഷേപിച്ച അകൗണ്ടില്‍ നിന്ന് രാജപ്പന്‍റെ സഹോദരി അഞ്ച് ലക്ഷം കൈക്കലാക്കിയത്. പണം അക്കൗണ്ടില്‍ നിന്നെടുത്തത് രാജപ്പന് വീട് വച്ച്‌ നല്‍കാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാല്‍, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. കേസ് തന്‍റെ പണം തിരികെ ലഭിക്കാതെ പിന്‍വലിക്കില്ലന്ന് രാജപ്പന്‍ പറഞ്ഞു.

രാജപ്പന്‍റെ സഹോദരി ചെത്തിവേലില്‍ വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കെതിരെ രാജപ്പന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും രാജപ്പന്‍റെ മൊഴി പോലീസ് എടുക്കുകയും ചെയ്തു.