കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഒളിവില്‍ കഴിഞ്ഞിരുന്ന തൃശ്ശൂരില്‍ ഉള്‍പ്പെടെ എത്തിച്ച്‌ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. മാര്‍ട്ടിന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മാര്‍ട്ടിന്‍ ജോസഫിനെ നാല് ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത് . മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്ബത്തിക വിവരങ്ങള്‍ തേടി ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മാര്‍ട്ടിന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ത്യശൂരിലെ ബാങ്കുകളിലാണ് അക്കൗണ്ടുകള്‍. വലിയ സാമ്ബത്തികമോ കാര്യമായ ജോലിയോ ഇല്ലാതിരുന്ന മാര്‍ട്ടിന്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് ഈ പണം സമ്ബാദിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.

മാര്‍ട്ടിന്‍ ജോസഫ് 5 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നിരവധി ഫ്ലാറ്റുകള്‍ വാടയ്‌ക്കെടുത്തിരുന്ന മാര്‍ട്ടിന്‍ ആഡംബര വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതും. മണി ചെയിന്‍ ഇടപാടുകളിലടക്കം മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇതിലൂടെ അന്വേഷണ സംഘത്തിന് കണ്ടെത്താനാകും.

മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു. കേസന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് അറിയിപ്പ് പുറത്തിറക്കിയത്. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിക്കുകയോ സാമ്ബത്തികമായിതട്ടിപ്പ് നടത്തി പണം തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇക്കാര്യം അറിയിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം.

വിവരങ്ങള്‍ അറിയിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്ബറും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ ജോസഫിനെതിരെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നു. ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി ഉപദ്രവിച്ചെന്നായിരുന്നു പരാതി. മാര്‍ട്ടിനെതിരെ കൂടുതല്‍ കേസുകള്‍ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്. മാര്‍ട്ടിനെതിരെ പരാതി നല്‍കിയ രണ്ടാമത്തെ യുവതിയില്‍ നിന്നും പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കിയിരുന്നു. മാര്‍ട്ടിന് എതിരെ കേസ് എടുത്തതിന് പിന്നാലെ സമാന പരാതിയുമായി നിരവധി പേര്‍ രംഗത്തു വന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.