ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. മൂന്നാം തരംഗം മുതിര്‍ന്നവരെക്കാള്‍ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
എന്നാല്‍, ഈ ആശങ്ക സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍തന്നെ നല്കുന്ന വിവരം. രാജ്യത്തെ പ്രധാനപ്പെട്ട ശിശുരോഗ വിദഗ്ധരെ ചേര്‍ത്ത് ലാന്‍സെറ്റ് കോവിഡ് കമീഷന് ഇന്ത്യ ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തിലാണ് ആശ്വാസമേകുന്ന ഈ റിപ്പോര്‍ട്ട്.
മുതിര്‍ന്നവരെക്കാള്‍ ലഘുവായാണ് കുട്ടികളെ കോവിഡ് ബാധിക്കുന്നതെന്നും വേഗത്തില്‍ അവര്‍ സുഖപ്പെടുന്നതും മരണനിരക്ക് കുറവാണെന്നതും മൂന്നാം തരംഗം കുട്ടികളെ രൂക്ഷമായി ബാധിക്കാന്‍ സാധ്യത കുറവാണെന്ന് പഠനം പറയുന്നു. കുട്ടികളിലുണ്ടാകുന്ന കോവിഡ് മിക്കപ്പോഴും ലക്ഷണങ്ങളില്ലാത്തതാണ്. ചില കുട്ടികളില്‍ നേരിയ ലക്ഷണങ്ങളോടെയാണ് കോവിഡ് ബാധിക്കുന്നത്. ചിലരില്‍ പനിയും വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
പ്രായം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ബാധിതരായ കുട്ടികളെക്കുറിച്ച് ദേശീയതലത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ഇൗ മേഖലയിലെ പഠനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തമിഴ്നാട്, കേരളം, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 2600 കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിെന്റ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ പ്രായക്കാരിലെ മരണനിരക്ക് 2.4 ശതമാനമാണ്. ഇവരില്‍ 40 ശതമാനം പേരും മരിച്ചത് മറ്റു രോഗങ്ങള്‍ കാരണമാണെന്നും പഠനത്തില്‍ പറയുന്നു.