ജീര്‍ണിച്ച വിശ്വാസങ്ങളാം കോട്ടകള്‍ തകര്‍ത്ത്
ബന്ധിതരാം ജനത്തെ മോചിതരാക്കി
കാലത്തിനൊപ്പം നയിച്ചിടും മിഷണറിമാര്‍

ആശിച്ച സ്‌നേഹവും ആഗ്രഹിച്ച വാത്സല്യവും
നഷ്ടപ്പെട്ട് തെരുവിലലയും സഹജനില്‍
ഈശ്വര ചൈതന്യം കണ്ടീടുന്നിവര്‍
ആശകള്‍ കൊടുത്ത് കൂടെ നിര്‍ത്തുന്നു

തീണ്ടല്‍പ്പാടകലെ നില്‍ക്കുവാന്‍
യോഗ്യതയുള്ളെന്ന് കല്പിച്ച്
ചാതുര്‍വര്‍ണ്യം പുറത്താക്കിയ
ഹീനജന്‍മങ്ങളെ വാരിപുണരുന്നവര്‍
ഇവരില്‍ വര്‍ഗീയ വിഷം ചീറ്റുന്നു
മതഭ്രാന്തന്‍മാരവര്‍
മതാന്ധത ബാധിച്ച നരാധമന്‍മാര്‍

മതമല്ല മതമല്ല പ്രശ്‌നം
എരിയുന്ന വയറിലെ തീയാണ്
പ്രശ്‌നമെന്നോതിയാല്‍
കേള്‍ക്കുവാനൊട്ട് നേരവുമില്ല
പൂവായ പൂവൊക്കെ പൂക്കളാണെങ്കിലും
പൂക്കളില്‍ റോസക്കുമില്ലേ അര്‍ത്ഥങ്ങള്‍ വേറെ

സ്വാര്‍ത്ഥത നിറയുമീ അധികാര രാഷ്ട്രീയക്കാര്‍
ചവുട്ടി നിരത്തുന്നു ധാര്‍മീകതയെ
ധനമോഹികളാം ജനസേവകരെങ്ങനെ
പട്ടിണിപ്പാവങ്ങളെ ഉദ്ധരിക്കും
ആരോ ചൊല്ലിക്കൊടുത്ത
അസത്യശീലുകളേറ്റുപാടി
ആക്രമിച്ചുകണ്ടമാലിലൊരുകൂട്ടര്‍

സേവനപാതയില്‍ ചരിച്ചൊരു
നിസഹായായൊരു സന്യാസിനിയെ
കാന്തന്‍മാര്‍ പാണന്‍മാരാദിവാസികളെ
സ്‌നേഹിച്ചു സ്‌നേഹിച്ചു
മോചിതരാക്കിടുമ്പോളു-
രിഞ്ഞെടുത്തവള്‍ തന്‍ വസ്ത്രങ്ങള്‍
നഗ്നയാക്കി തെരുവിലോടിച്ചു

അവഹേളിച്ചവളുടെ സ്ത്രീത്വത്തെ
രതിസുഖത്തിലമര്‍ന്നാടിയീ-
കാമകേളിപൂണ്ട വര്‍ഗീയ കോമരങ്ങള്‍
വര്‍ഗീയ ശക്തികളിതാഘോഷമാക്കി
ഭാരതമക്കള്‍ക്കപമാനമായി