തൃശൂര്‍: കെ.എസ്.ഇ.ബിയില്‍ പുറംകരാര്‍ സേവനത്തിന് സാഹചര്യമൊരുക്കാനുള്ള നിര്‍ദേശങ്ങളുമായി വൈദ്യുതി വിതരണവിഭാഗത്തിെന്‍റ പുനഃസംഘടന കരടുരേഖ. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ അപ്രാപ്യമാക്കുംവിധം ജീവനക്കാരുടെ പുനഃക്രമീകരണം നിര്‍ദേശിക്കുന്ന രേഖ പ്രാവര്‍ത്തികമാക്കിയാല്‍ വിതരണ വിഭാഗത്തില്‍ മാത്രം 4000 തസ്തികകള്‍ വെട്ക്കപ്പെടുമെന്നാണ് ആശങ്ക. ചീഫ് എന്‍ജിനീയര്‍ എസ്. പരമേശ്വരെന്‍റ നേതൃത്വത്തില്‍ എട്ടംഗ കമ്മിറ്റി തയാറാക്കിയ കരടുരേഖ വിശദ ചര്‍ച്ചകള്‍ക്കായി തൊഴിലാളി യൂനിയനുകള്‍ക്ക് കൈമാറി. ബോര്‍ഡിലെ 35,000 ജീവനക്കാരില്‍ 4400 പേര്‍ പ്രസരണവിഭാഗത്തിലും1500 പേര്‍ ഉല്‍പാദന വിഭാഗത്തിലുമാണുള്ളത്. ബാക്കി ഭൂരിഭാഗം ജീവനക്കാരും ജോലി ചെയ്യുന്ന, പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന വിതരണ വിഭാഗത്തിലാണ് അഴിച്ചുപണി. നിലവില്‍ 30,000 ത്തോളം പേരുള്ള വിഭാഗത്തില്‍ ഈ വര്‍ഷം 763 പേരാണ് വിരമിക്കുന്നത്. ഇതില്‍ പകരം നിയമനമുണ്ടാകില്ല.

കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഊര്‍ജ വിതരണ ശൃംഖലകള്‍ സ്വകാര്യവത്കരിച്ചിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളെ ആ തീരുമാനത്തിലേക്കെത്തിക്കാനാണ് കേന്ദ്രനിര്‍ദേശം. ഫീല്‍ഡ് വിഭാഗം ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ച്‌ ഓഫിസ് ജീവനക്കാരെ അതേപടി നിലനിര്‍ത്തി ബോര്‍ഡിനെ വന്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് കരടുരേഖയിലെ നിര്‍ദേശങ്ങള്‍. വൈദ്യുതി തകരാര്‍ പരിഹരിക്കാനും റവന്യൂ കലക്ഷനുകള്‍ എടുക്കാനുമുള്ളവയെന്ന നിലയില്‍ സെക്ഷന്‍ ഓഫിസുകളെ റവന്യൂ -ബ്രേക്ക്ഡൗണ്‍ വിങ്ങുകളാക്കി നിലനിര്‍ത്തണമെന്നാണ് നിര്‍ദേശം. തകരാര്‍ പരിഹരിക്കാനുള്ള ഓഫിസുകളാക്കി സെക്ഷന്‍ ഓഫിസുകളെ മാറ്റി മൂന്നിലൊന്ന് ജീവനക്കാരെ സബ്ഡിവിഷന്‍ ഓഫിസിലേക്ക് മെയിന്‍റനന്‍സ് ചുമതലക്ക് നല്‍കാനുള്ള നിര്‍ദേശവും കരടുരേഖയിലുണ്ട്.

നിലവില്‍ സെക്ഷന്‍ ഓഫിസില്‍ തകരാര്‍ പരിഹരിക്കാന്‍ എട്ട് ലൈന്‍മാന്‍മാര്‍, മൂന്ന് ഓവര്‍സിയര്‍, സബ് എന്‍ജിനീയര്‍ എന്നിവരാണുള്ളത്. ഇതിനെ മൂന്ന് ഷിഫ്റ്റടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനാണ് നിര്‍ദേശം. അപ്പോള്‍ രണ്ട് ലൈന്‍മാന്‍, ഒരു ഓവര്‍സിയര്‍, ഒരു സബ് എന്‍ജിനീയര്‍ എന്നിവരാണ് ഒരേസമയം ഉണ്ടാകുക. ഈ അംഗസംഖ്യക്ക് ഏറ്റെടുക്കാന്‍ കഴിയാത്ത ജോലിഭാരമാണ് ഉണ്ടാകുക.