കൈവിട്ടു പോകുന്ന നമ്മുടെ പഴയകാലം. പക്ഷെ ഇവിടെ നാം സ്വയം കുറ്റക്കാരാണ്. നമ്മുടെ കുട്ടികൾക്കു നഷ്ടമാകുന്ന ആരോഗ്യവും, ഇന്നത്തെ ഫാസ്റ്റ് ജീവിതവും,നമ്മൾ ഓരോരുത്തരും ജോലിയുടെയും, സംബാദ്യത്തിന്റെയും പുറകെപോയതിന്റെ അനന്ദരഫലം ആണ്. മലയാളം നിർബന്ധമായും പഠിച്ചിരിക്കണം ഒരു വിഷമായിത്തന്നെ സ്കൂളിൽ എന്നും, ആഴ്ചയിലൊരിക്കൽ വീട്ടിൽ കഞ്ഞി ഒരു അത്താഴമാക്കണം എന്നും, നാലുമണി പലഹാരം, കപ്പയും കാച്ചിലും ,മുളകുചമ്മന്തിയും മാത്രമെ പാടുള്ളു എന്നും, ഉച്ചയൂണിനൊപ്പം സംഭാരം എന്നും കുടിക്കണം എന്നാരും ഓർക്കറും ഇല്ല, ചെയ്യാറുമില്ല!. എല്ലാവരും ചേർന്ന് ഒരു നേരം പ്രാർത്ഥന ഉണ്ടായിരിക്കണം എന്നും തീരുമാനിക്കാനും , ചെയ്തു കാണിക്കാനും, നമ്മുക്കു സമയം ഇല്ലാത്തടിത്തോളം , എന്തിനാ ജീവിതത്തെയും കുട്ടികളെയും പഴിക്കുന്നത്!! ഇതിനെല്ലാം കാരണം, നമ്മൾ തന്നെ, നമ്മൾ മാത്രം!
ജീവിതത്തിന്റെ തത്രപ്പാടിൽ നാം ചെന്നെത്തുന്ന രാജ്യത്ത്, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കാശുമിച്ചം പിടിക്കാനും, കറന്റും വെള്ളവും ലാഭിക്കാനും ശ്രമിക്കുന്നതിനിടിയിൽ, നാം സ്വയം maggy noodles നെയും, സാൻഡ് വിച്ചുകളെയും, mayonnaise നെയും കൂട്ടുപിടിക്കുന്നു. പിന്നെ ഏതെങ്കിലും ഒരു ദിവസം ഫ്രീയായി , അല്ലെങ്കിൽ ഒരു ‘cooking mood’ വരുബോൾ, മുട്ട ഓം ലെറ്റും, പുട്ടും കടലയും കൊടുത്താൽ, പിള്ളാർ തിരിച്ചു കമെന്റടിക്കും, “yuk why does this taste wearied ?മയോണിസിന്റെയും മസ്റ്റാർഡിന്റെയും tangy രുചികൾ പരിചയമുള്ള അവർക്ക്, കടലക്കറിയും,പൂരിമസാലയുടെയും, അപ്പവും മുട്ടക്കറിയുടെയും രുചി അറിയില്ല! നമ്മൾ ഒരോരുത്തരും അറിയാൻ ഇടംകൊടുത്തിട്ടില്ല!.

ഹോംവർക്കിന്റെയും,പാഠപുസ്തകങ്ങളുടെയും ഇടയിൽ നാലുചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമ്മർത്തപ്പെടുന്ന കൊച്ചു ജീവിതങ്ങൾ.സ്കൂളിൽ ചെന്നാൽ റ്റീച്ചർമാരുടെ വക,വീട്ടിൽ വന്നാൽ,ഫ്ലാറ്റിന്റെ ചുവരുകൾക്കുള്ളിൽ, ഓഫീസിൽ പോയിരിക്കുന്ന അപ്പനമ്മമാരെ നോക്കിയുള്ള കാത്തിരിപ്പ്. രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഓഫീസ്സിൽ നിന്നു വന്ന് ആഹാരം ഉണ്ടാക്കിയാൽ മാത്രം, കഴിക്കാൻ സാധിക്കയുള്ളു എന്നുള്ളവരും ഉണ്ട്. ആഹാരം വാങ്ങി പൊതിഞ്ഞ്,കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ടു പോകുന്ന മാതാപിതാക്കളും ധാരാളം ഉണ്ട്. സ്വന്തമായി ആഹാരം ചൂടക്കി, TV യുടെ മുന്നിൽ ഇരുന്നു കഴിക്കുന്ന കുഞ്ഞുങ്ങളും ഇല്ലാതില്ല. സ്കൂളിൽ നിന്നു വാന്നാലുടൻ കുളിക്കണം,ഉടുപ്പുമാറണം എന്നു പറയാനും, പഠിക്കുന്നുണ്ടോ എന്നു നോക്കാനും ആരും ഇല്ലാത്ത ഇവർ ‘സ്വയം പര്യാപ്തത’ കൈമുതലായുള്ള തലമുറയായി വാർത്തെടുക്കപ്പെടും, സത്യം.
കുട്ടികൾ ഇവിടെ സുഖസൗകര്യത്തോട് കൂടിയാണ് വളരുന്നത്.തിങ്ങി നിറഞ്ഞ ഓട്ടോറിക്ഷ ഇല്ല . അന്തരീക്ഷമലീനീകരണം കുറവ്, internet, play station, അതിന്റെ സിഡികൾ ഏതു കുട്ടിക്കടകളിലും ലഭ്യം. ആഗ്രഹിക്കുന്ന കലകൾ അഭ്യസിക്കാൻ ഇഷ്ടം പോലെ കലാകേന്ദ്രങ്ങൾ. പ്രകൃതിയുമായുള്ള ഇടപെടലുകൾ നന്നേ കുറവാണ്. വീട്ടിനുള്ളൽ മാത്രം കാണുന്ന അലങ്കാരചെടികൾ മാത്രം പ്രകൃതി എന്നു വിശേഷിക്കപ്പെടുന്ന ബാല്യം. ജീവിതത്തിന്റെ ചെറുതെങ്കിലും,തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നന്നെ കുറവാണ്. എല്ല്ലാ കാര്യങ്ങളും, custom made ആയി, കൊടുക്കപ്പെടുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം, 24 മണിക്കുറും വഴിക്കണ്ണുമായി, monitor ചെയ്യപ്പെടുന്ന ബാല്യം. പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശക്തി ലഭിക്കാതെ പോകുന്നു.
ഒരു കഥപോലെ എനിക്കു വിവരിക്കാൻ സാധിക്കുന്ന ബാല്യം. രാവിലെ 6.30നു സ്കൂളിൽ പോയ കുട്ടികൾ ഉച്ചക്ക് 1.45സ്കൂളിൽ നിന്ന് എത്തും.എന്റെ 3 സന്തതികളുടെയും വിശേഷം പറച്ചിൽ കാറിൽ ഇങ്ങിവിടെ വീട്ടിലെത്തുന്നതുവരെ കാണും. അതുകഴിഞ്ഞാൽ ബാഗും റ്റിഫിനും വെച്ച്, കുളിച്ച്, അടുത്ത റ്റ്യൂഷനുള്ള വേഷം മാറി വരും. വിളമ്പിയ ചോറും പാത്രവും എടുത്ത്, ‘അമ്മെ, TV. കണ്ടോണ്ടു കഴിക്കാം” എന്ന ഭവ്യ, ദയനീയമായ ചോദ്യം. സ്ഥിരം sentiയിൽ വീഴാറില്ലങ്കിലും, ചിലപ്പോൾ എന്റെ മറുsenti ഞാനും അവതരിപ്പിക്കുന്നു, ‘സ്കൂളിലെ വിശേഷം ഒന്നും അമ്മയോടു പറയാനില്ലെ! ഇപ്പൊ അമ്മയോട് ആർക്കും ഒന്നും പറയാനില്ല അല്ലെ!“ …..”അല്ല , അല്ല അമ്മെ, നമ്മുക്കിവിടെ ഇരുന്നു കഴിക്കാം”….ദാ കിടക്കുന്നു.“വീണിതല്ലോ ഇരിക്കുന്നു ഊണുമേശയിൽ എന്റെ പാവം പിള്ളേർ“.പിന്നെ വിശേഷങ്ങളുടെ മാലപ്പടക്കം,അതു ഒച്ച അടച്ചു തുടങ്ങിയ ,‘കര കര ,കിരി കിരി‘ വർത്തമാനം തുടങ്ങിയ എന്റെ 14 വയസ്സുകാരൻ മകൻ ,ആരംഭിക്കുന്നു. ‘അമ്മെ,എനിക്ക് ഇന്നും ഒരു ഗേളിന്റെ compliment കിട്ടി.“ഓ പിന്നെ, what dude” അതിന്റെ വാലിൽ തൂങ്ങി എന്റെ 11വയസ്സുകാരൻ.15 വയസ്സുകാരി എന്റെ മകൾക്ക്,ഒന്നെ പറയാനുള്ളു. “അമ്മക്ക് 70‘സിന്റെ style മാത്രമെ അറിയുള്ളു“എന്ന് സ്വയം തീരുമാനിച്ചിറങ്ങിയ അവൾ,റ്റീച്ചർമാരുടെ സാരി, പൊട്ട്, nail polish ന്റെ കളർ എന്നിവക്ക് മാത്രം പ്രാധാന്യം നൽകി. കുളിച്ച്,ആഹാരം കഴിക്കുന്ന ഒരു മണിക്കൂർ സമയം കഴിഞ്ഞാൽ 2.15 എന്റെ മകൾക്ക് കണക്കുറ്റ്യൂഷൻ. അവിടെ നിന്ന് അങ്ങോട്ട് ഓട്ടപ്രദക്ഷിണം തന്നെ, 4 മണിക്ക് കണക്കു തീർന്നാൽ വീട്ടിലേക്ക്, ഹോംവർക്ക് ബുക്കുലേക്കും മുങ്ങിത്താഴുന്നു. ഇതിനിടെ 3.40 നും സയൻസ് റ്റ്യൂഷനായി എന്റെ ആൺ സന്തതികൾ രണ്ടും പോയിക്കഴിയും. 6 മണിക്ക് തിരിച്ചെത്തിയാൽ ചെറിയ ഒരു snackന്റെയും, juiceന്റെയും ബലത്തിൽ ഹോംവർക്കിലേക്ക്, അവരും തിരിയുന്നു. 8 മണിയോടെ , പ്രാർത്ഥിക്കാൻ വരൂ എന്ന എന്റെ വിളികേട്ട്, തലയും ചൊറിഞ്ഞ്ത്തുന്ന അവരെ, പാട്ടും പാടിപ്പിച്ച് ബൈബിളും വായിച്ചിട്ടെ വിടാറുള്ളു. 9 മണിയോടെ ഒരുമാതിരിയെല്ലാം ഒതുക്കി തീർത്ത്,‘എല്ലാം പഠിച്ചു തീർന്നു ‘എന്ന് വിവരിച്ചുകൊണ്ട്, നാളത്തെ തയ്യാറെടുപ്പുകൾക്കായി ഒരുങ്ങുന്നു. timetableഎടുത്ത് ബാഗ് ഒരുക്കി, നാളത്തെ സ്കൂൾ ദിവസത്തിനായി uniform എടുത്തു അടുക്കി വെക്കുന്നു.
ഇന്നു നാം പഴയകാലെത്തെ ഓർമ്മകളെയും, ജീവിതരീതികളെയും blog കളിലും facebook ലും എഴുതിച്ചേർത്ത് സായൂജ്യമടയുന്നു.ഇന്നത്തെ ഈ ‘fast’ ‘ജീവിതത്തിൽ കപ്പപുഴുക്കും ചക്ക കുഴച്ചതും, വാഴപ്പിണ്ടി തോരനും ഒന്നും ഒട്ടും പ്രായോഗികകമല്ല,നാട്ടിൽ പോലും അല്ല,പിന്നെല്ലെ പ്രവാസികൾക്ക്!ലോകത്തിന്റെ നാനാകോണുകളിൽ പതിനായിര കണക്കിനു വ്യത്യസ്ഥങ്ങളായ ഭക്ഷണമാണ് ഇന്നു ഹോട്ടലുകളിലെ തീന്മേശകളിൽ നിറയുന്നത്. എന്നും ചോറും കറിയും കഴിച്ചുകൊണ്ടിരുന്നാൽ ഇതൊക്കെ ജീവിതത്തിൽ ഒരിക്കലങ്കിലും ആസ്വദിക്കാനുള്ള സമയം കിട്ടില്ല എന്നത് ഇതിനൊരു മറുവശം ആണ്.
പിന്നെ നേർച്ചയുടെയും കാഴ്ചയുടെയും, സഹാനുഭൂതിയുടെ പേരിൽ, നാട്ടിലെ ഏതെങ്കിലും ഒരു അനാഥാലയത്തിനോ, വൃദ്ധസദനത്തിനോ ഒരു മാസത്തെ ചിലവോ കൊടുക്കാൻ മറക്കാറില്ല!! അവിടെത്തീ‍രുന്നു ഗ്രഹാതുരത്വം. വീണ്ടും നാട്ടിൽ എത്തിച്ചേരുംബോൾ ഓർക്കുന്ന കപ്പയും കഞ്ഞിയും ചോറൂ മീൻകറിയും, നമ്മുടെ കുട്ടികൾക്ക് ഒരു മാസത്തെ ജയിൽ വാസമാകാതിരിക്കാൻ, നാം സ്വയം തീരുമാനിച്ചു, ജീവിതരീതിയിൽ ചെറിയമാറ്റങ്ങൾ നടത്തുക. സൌകര്യങ്ങളുടെയും , tension ന്റെയും, മനപ്രായസങ്ങളുടെയും കൂട്ടുപിടിച്ചു നമ്മൾ ഉണ്ടാക്കിയെടുക്കുന്ന “Mac Burger” ജീവിതരീതിക്ക് കുട്ടികളെയും കാലത്തെയും , പ്രാരബ്ധങ്ങളെയും പഴി പറഞ്ഞിട്ടു കാര്യമില്ല.