കോട്ടയം: ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയുമെന്ന സി.പി.എം നിര്‍ദേശം കേരള കോണ്‍ഗ്രസ് അംഗീകരിച്ചേക്കും. ശനിയാഴ്ച പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച്‌ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് വിവരം. എന്നാല്‍, രണ്ട് മന്ത്രിസ്ഥാനത്തിന് ശ്രമം തുടരും. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായശേഷം ആദ്യമായി നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ മന്ത്രിസ്ഥാനത്തിന് തര്‍ക്കം വേണ്ടെന്ന നിലപാട് പാര്‍ട്ടിക്കുണ്ട്. ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും.
സി.പി.എം-കേരള കോണ്‍ഗ്രസ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ പ്രമുഖ നേതാക്കളുമായി ജോസ് കെ. മാണി പങ്കുവെച്ചു. റോഷി അഗസ്റ്റിനെ മന്ത്രിയാക്കാനും ഡോ. എന്‍. ജയരാജിനെ ചീഫ് വിപ്പാക്കാനുമാണ് തീരുമാനം. ഡോ. ജയരാജ് ഇത് അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ വിട്ടുവീഴ്ചക്ക് തയാറാകാനും പാര്‍ട്ടി തീരുമാനിച്ചതായാണ് വിവരം.

സി.പി.എം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. മധ്യകേരളത്തിലെ അഭിമാനാര്‍ഹമായ വിജയവും അതില്‍ കേരള കോണ്‍ഗ്രസിെന്‍റ പങ്കും ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ പങ്കുവെച്ചു. അതിനിടെ, സി.പി.എം വോട്ട് ഒരിടത്തും കേരള കോണ്‍ഗ്രസിന് ലഭിക്കാതിരുന്നിട്ടില്ലെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.