കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ നാല് പേര്‍ക്ക് സ്ഥിരീകരിച്ചു.ഇവര്‍ ഇന്ത്യ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യമന്ത്രി വേലി ക്വിസേ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമോയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.

അതേസമയം അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചു. ബി.1.167 വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വ്യാപനമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി.

ബംഗ്ലാദേശില്‍ ആറുപേര്‍ക്കാണ് രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ് ആറുപേരും. ആറുപേരില്‍ രണ്ടുപേര്‍ തലസ്ഥാനമായ ധാക്കയിലാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.