കേരളത്തിലൂടെ ഓടുന്ന നിരവധി ട്രെയിനുകളുടെ സര്‍വീസ് റദ്ദുചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് താത്ക്കാലികമായാണ് ഈ റദ്ധാക്കല്‍. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ 44 ട്രെയിന്‍ സര്‍വീസുകള്‍ ആണ് മെയ് മാസം അവസാനം വരെ നിര്‍ത്തിവച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം ഇതോടെ 62 ആയി. എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളും, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു. നിലവില്‍ സര്‍വീസ് നടത്തുന്നത് അമൃത, പരശുറാം, മലബാര്‍, മാവേലി, തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ്