ദമ്മാം: കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ച 16 സ്ഥാപനങ്ങള്‍ ദമ്മാമില്‍ അടച്ചുപൂട്ടി. ദമ്മാം നഗരസഭയുടെ കീഴില്‍ നടന്ന പരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. 93ലേറെ സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടക്കമുള്ള ശിക്ഷ ചുമത്തുകയും ചെയ്തിരിക്കുകയാണ്. കൊറോണ വൈറസ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.

മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിയമ-നിര്‍ദേശങ്ങളുടെ ലംഘനം, മതിയായ രേഖകളുടെ അഭാവം, നിയമപരമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ഒട്ടേറെ ഉപഭോക്താക്കള്‍ സ്ഥാപനത്തിനകത്ത് ഒരേസമയം എത്തിയതും നിയമലംഘനത്തിെന്‍റ പരിധിയില്‍പെടുന്നതാണ്.

വാണിജ്യ സ്ഥാപനങ്ങള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, ചെറുകിട കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങി നഗരസഭയുടെ കീഴിലെ നൂറിലേറെ സ്ഥലങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. പഴകിയ ഭക്ഷ്യവസ്‌തുക്കളുടെ വില്‍പന, മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കല്‍, വൃത്തിഹീനമായ പരിസരത്തെ വില്‍പന, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. ദമ്മാം നഗരത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധന മണിക്കൂറുകള്‍ നീണ്ടു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 940 ഹോട്ട്ലൈന്‍ നമ്ബറില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു