തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും നേതൃമാറ്റം ആവശ്യമില്ലന്ന് പി.ടി.തോമസ് എംഎല്‍എ.പരാജയം ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു നേതാവിന്റെയോ മാത്രം കുഴപ്പം കൊണ്ട് ഉണ്ടായതല്ല. എറണാകുളം ജില്ലയിലെ പ്രതിസന്ധിക്ക് കാരണം പിണറായി വിജയന്റെ ബി ടീമായ 2020യാണെന്നും പി ടി.തോമസ് ആരോപിച്ചു.

യുഡിഎഫിലെ ഉണര്‍വില്ലായ്മ ദോഷം ചെയ്തു. നേതൃമാറ്റം കവലകളിലും തെരുവുകളില്‍ പറയേണ്ട കാര്യമല്ല. അത് ചര്‍ച്ച ചെയ്ത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. പരാജയം ഉണ്ടാകുമ്ബോള്‍ നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവതരമായി സംഘടന സംവിധാനത്തെ പറ്റി ചര്‍ച്ച ചെയ്യണം.
സംഘടനപരമായ വീഴ്ചകള്‍ പരിഹരിച്ചാലേ ശക്തമായി മുന്നോട്ട് പോകാന്‍ പറ്റൂ. 19 സീറ്റ് ജയിച്ചപ്പോള്‍ ഒറ്റ സീറ്റ് വിജയിച്ച എല്‍ഡിഎഫിലെ പിണറായി വിജയന്‍ കുത്തിയൊലിച്ച്‌ പോകുമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ എറണാകുളത്തെ യുഡിഎഫ് മുന്നേറ്റത്തിന് തടയിട്ടത് 2020 യാണെന്ന് പിടിതോമസ് ആരോപിച്ചു. 2020 പിണറായിയുടെ ബി ടീമാണെന്നാവര്‍ത്തിച്ച പി.ടി തോമസ് കുന്നത്ത് നാട്ടില്‍ 2020 എല്‍ ഡി എഫിന് വോട്ട് മറിച്ചുവെന്നും ആരോപിച്ചു.