ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പി 78 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇടതുപാര്‍ട്ടികള്‍ ഒരു സീറ്റിലും മറ്റുള്ളവര്‍ ജരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം പിടിച്ചെടുത്തു. 1200 വോട്ടുകള്‍ക്കാണ് മമതയുടെ വിജയം. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. സുവേന്ദുവിന്‍റെ സിറ്റിങ് മണ്ഡലമായിരുന്നു ഇവിടം.

തമിഴ്നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷം േനടി എം.കെ. സ്റ്റാലിന്‍റെ ഡി.എം.കെ അധികാരത്തിേലക്ക്. എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമായ എ.ഐ.എ.ഡി.എം.കെ കനത്ത തിരിച്ചടിയാണ് ഇൗ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ഡി.എം.കെ 140 സീറ്റുകളിലാണ് മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതി. എ.ഐ.എ.ഡി.എം.കെ 92സീറ്റുകളിലും മുേന്നറുന്നുണ്ട്.

അസമില്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തും. 78 സീറ്റുകളിലാണ് അസമില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 47 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകള്‍ വേണം.

പുതുച്ചേരി ആരുഭരിക്കുമെന്ന വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്‍.ആര്‍.സി 12 സീറ്റുകളിലാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ആറിടത്തും. 11 സീറ്റുകളിലെ ലീഡ് നില ഇതുവരെ പുറത്തുവന്നിട്ടില്ല.