ചൈനയുടെ ബഹിരാകാശ താവള പദ്ധതിക്ക് വിജയകരമായ തുടക്കം.സ്പേസ് സ്റ്റേഷന്റെ സുപ്രധാന ഭാഗം (കോര്‍ മോഡ്യൂള്‍) ചൈനയുടെ ദക്ഷിണ ദ്വീപായ ഹൈനാനിലെ വിക്ഷേപണത്തറയില്‍നിന്ന് വ്യാഴാഴ്ച വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു.

സ്പേസ് സ്റ്റേഷന്റെ മറ്റു ഭാഗങ്ങള്‍ ഘട്ടംഘട്ടമായി എത്തിച്ച്‌ അടുത്ത വര്‍ഷം അവസാനത്തോടെ ബഹിരാകാശ താവള പദ്ധതിയായ ‘ടിയാന്‍ഗോങ്’ (സ്വര്‍ഗീയ കൊട്ടാരം) പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.സ്പേസ് സ്റ്റേഷന്റെ കോര്‍ മോഡ്യൂള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച ശാസ്ത്രസംഘത്തെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് അഭിനന്ദിച്ചു.