ജറുസലം: ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തില്‍ നടന്ന ആഘോഷ ചടങ്ങിനിെടയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച അര്‍ധരാത്രി വടക്കന്‍ ഇസ്രായേലിലാണ് അപകടമുണ്ടായത്.

തീവ്ര ഒാര്‍ത്തഡോക്സ് ജൂതന്മാര്‍ സ്ഥലപരിമിതിയുള്ള മെറോണ്‍ പര്‍വതത്തില്‍ ഒത്തുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. പര്‍വതത്തിലേക്കുള്ള വീതി കുറഞ്ഞ വഴിയിലെ വന്‍ ജനക്കൂട്ടത്തില്‍പ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് പലരും മരിച്ചത്.

രണ്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട റബ്ബി ഷിമോന്‍ ബാര്‍ യോച്ചായിക്ക് ആദരമര്‍പ്പിക്കാനായാണ് തീവ്ര-ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ അടക്കമുള്ള പതിനായിരക്കണക്കിന് ജൂതന്മാര്‍ മെറോണ്‍ പര്‍വതത്തില്‍ ഒത്തുചേരുന്നത്. ഇവിടെ രാത്രി മുഴുവന്‍ ദീപം തെളിച്ച്‌ പ്രാര്‍ഥന, ഗാനാലാപനം, നൃത്തം എന്നിവ നടത്തുന്നതാണ് പ്രധാന ആഘോഷം.