വിവാഹം അടക്കമുള്ള പരിപാടികള്‍ നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് പ്രിന്‍റെടുത്ത് പ്രവേശന കവാടത്തില്‍ പതിക്കണം.

അതിഥികള്‍ പ്രവേശന കവാടത്തിലെ ക്യുആര്‍ കോഡിനു നേരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു സ്കാന്‍ ചെയ്യണം. ഇതോടെ അതിഥികളുടെ ഫോണ്‍ നന്പരും പേരും വിവാഹ വിരുന്നിനു വന്നവരുടെ പട്ടികയില്‍ ഇടംപിടിക്കും. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാത്ത അതിഥികളെ പരിപാടിയിലേക്കു പ്രവേശിപ്പിക്കരുതെന്നാണു ആരോഗ്യ വകുപ്പിന്‍റെ നിലപാട്. കോവിഡ് വ്യാപനം ക്രമാതീതമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹം പോലീസില്‍ അറിയിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം പുതുക്കിയിരിക്കുകയാണ്. വിവാഹത്തിനു മാത്രമല്ല, മറ്റു പൊതു പരിപാടികളിലേക്കു വരുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാക്കാനും നീക്കമുണ്ട്.

വിവാഹം അടക്കമുള്ള പരിപാടികള്‍ നടത്തുന്നവര്‍ കോവിഡ് 19 ജാഗ്രത എന്ന വെബ്സൈറ്റില്‍ ഇവന്‍റ് രജിസ്ട്രേഷന്‍ നടത്തണം. സ്ഥലവും തീയതിയും സമയവും രേഖപ്പെടുത്തണം. തുടര്‍ന്നാണു ക്യുആര്‍ കോഡ് അനുവദിച്ചുകിട്ടുക.

ഇതിന്‍റെ പ്രിന്‍റ് എടുത്താണ് ചടങ്ങു നടക്കുന്ന സ്ഥലത്തെ പ്രവേശന കവാടത്തില്‍ പതിക്കേണ്ടത്. എല്ലാ അതിഥികളും ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യണമെന്ന് എഴുതിയ ബോര്‍ഡും സ്ഥാപിക്കണമെന്നാണു പുതിയ നിര്‍ദേശം.