യുഎസ് സേന സെപ്റ്റംബര്‍ 11ന് അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ചു. വരും മാസങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് പാശ്ചാത്യരാജ്യങ്ങളുടെ സൈനിക കൂട്ടായ്മയായ നാറ്റോയും ഇതിനുപിന്നാലെ അറിയിച്ചു.

കാര്യങ്ങള്‍ വിശദീകരിക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്നലെ അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അല്‍ക്വയ്ദ തീവ്രവാദികള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്‍ററിലും യുഎസ് സൈനികാസ്ഥാനമായ പെന്‍റഗണിലും ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎസ്- നാറ്റോ സേനകള്‍ അഫ്ഗാനിസ്ഥാനിലെത്തുന്നത്.

ഭീകരാക്രമണത്തിന്‍റെ 20-ാം വാര്‍ഷികദിനത്തിലാണ് സേനകള്‍ പിന്മാറുന്നത്. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ചതും അഫ്ഗാനിസ്ഥാനിലെ ഭീകരശൃംഖല തകര്‍ത്തതും ചൂണ്ടിക്കാട്ടിയാണു ബൈഡന്‍ തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പെന്‍റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന ും ബ്രസല്‍സിലെത്തി നാറ്റോ മേധാവികളോട് കാര്യങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്നാണ് ബ്ലിങ്കന്‍ അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൈന്യം പിന്മാറിയാലും അമേരിക്കയുടെ പിന്തുണ തുടരുമെന്ന് ബ്ലിങ്കന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനുവേണ്ടി അമേരിക്കന്‍ സൈനികര്‍ ജീവത്യാഗം ചെയ്യാന്‍ തയാറായതില്‍ ഗനി നന്ദി അറിയിച്ചു.

യുഎസിലെ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിനു തുടക്കമിട്ടത്.

ഇപ്പോള്‍ യുഎസിന്‍റെ 2500ഉം നാറ്റോയുടെ 7000വും സൈനികരാണ് അവിടെയുള്ളത്. അതേസമയം യുഎസ് സേന പിന്‍വാങ്ങുന്നതോടെ അഫ്ഗാനിസ്ഥാന്‍ വീണ്ടും സന്പൂര്‍ണ അരാജകത്വത്തിലേക്കു വഴുതുമോ എന്ന ആശങ്ക ശക്തമാണ്.