ആവേശകരമായ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ജയത്തിലേക്ക് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ താരലേലത്തില്‍ 16.25 കോടി രൂപ മുടക്കി തന്നെ ടീമിലെത്തിച്ചത് വെറുതെ അല്ല എന്ന് വെടിക്കെട്ട് പ്രകടനത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിസ് മോറിസ്. 18 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനമാണ് തോറ്റു എന്ന് ഉറപ്പിച്ച മത്സരത്തെ രാജസ്ഥാന്റെ വരുതിയിലാക്കിയത്. ഡേവിഡ് മില്ലര്‍ നേടിയ 62 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിങ്സിന്‍്റെ നട്ടെല്ലായത്. നേരത്തെ രാജസ്ഥാന്‍ എറിഞ്ഞു നിര്‍ത്തിയിടത്ത് നിന്നാണ് ഡല്‍ഹി ബൗളര്‍മാര്‍ കളി തുടങ്ങിയത്. 148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 13 റണ്‍സിനിടയില്‍ ഓപ്പണര്‍ മനന്‍ വോറയെ ടീമിന് നഷ്ടമായി. ഒമ്ബത് റണ്‍സെടുത്ത വോറയെ ക്രിസ് വോക്സ് റബാദയുടെ കൈയ്യിലെത്തിച്ചു. വോറയ്ക്ക് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി.

അതേ ഓവറില്‍ തന്നെ അപകടകാരിയായ ജോസ് ബട്ലറെ പുറത്താക്കി ക്രിസ് വോക്സ് രാജസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. വെറും രണ്ട് റണ്‍സെടുത്ത ബട്ലറെ വോക്സ് പന്തിന്റെ കൈയ്യിലെത്തിച്ചു. ബട്ലര്‍ പുറത്താകുമ്ബോള്‍ മൂന്നോവറില്‍ രണ്ട് വിക്കറ്റിന് 13 എന്ന നിലയിലായി രാജസ്ഥാന്‍. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ നായകന്‍ സഞ്ജു സാംസണെ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ച്‌ കഗിസോ റബാദ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. നാല് റണ്‍സെടുത്ത സഞ്ജു പുറത്താകുമ്ബോള്‍ 3.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

ഈ ഘട്ടത്തില്‍ ഡേവിഡ് മില്ലറും ശിവം ദുബെയും ഒത്തുചേര്‍ന്നു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും കളിച്ചത്. അതുകൊണ്ടുതന്നെ ബാറ്റിങ് പവര്‍പ്ലേയില്‍ വെറും 26 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. എന്നാല്‍ ഡല്‍ഹിയുടെ മാരക ബൗളിങ്ങിനു മുന്നില്‍ ദുബെയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഏഴാം ഓവറിലെ നാലാം പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ദുബെയെ പുറത്താക്കി ആവേശ് ഖാന്‍ രാജസ്ഥാന്റെ നാലാം വിക്കറ്റെടുത്തു. ഇതോടെ രാജസ്ഥാന്‍ 36 ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നു.

പിന്നാലെ വന്ന പരാഗിനും പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ആവേശ് ഖാന്‍ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന പരാഗിനും പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ആവേശ് ഖാന്‍ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. പരാഗ് പുറത്താകുമ്ബോള്‍ 42 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് ചില മികച്ച ഷോട്ടുകള്‍ കളിച്ച മില്ലര്‍ ടീം സ്കോര്‍ 50 കടത്തി.

ക്രീസിലേക്ക് രാഹുല്‍ തെവാട്ടിയ കൂടിയെത്തിയതോടെ രാജസ്ഥാന് വിജയപ്രതീക്ഷ കൈവന്നു. മില്ലര്‍ ആക്രമിച്ച്‌ കളിച്ചപ്പോള്‍ തെവാട്ടിയ സിംഗിളുകള്‍ എടുത്ത് അതിനുള്ള അവസരം നല്‍കി. ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ തെവാട്ടിയയെ പുറത്താക്കി റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 17 പന്തുകളില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്.