മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയിലായിരുന്നു സംസ്ഥാനം. എന്നാല്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് നിരോധനാജ്ഞയിലൂടെ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അപകടകരമായ പൊട്ടിത്തെറിയുടെ വക്കിലാണ്. കോവിഡിനെതിരായ യുദ്ധം വീണ്ടും ആരംഭിച്ചു- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം നാലില്‍ അധികം ആളുകളുടെ ഒത്തുചേരല്‍ നിരോധിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ-കൊമേഴ്‌സ്, ഇന്ധനം എന്നിങ്ങനെ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളില്‍ പാഴ്സല്‍‌ സര്‍വീസ് അനുവദിക്കും.

നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കേണ്ടിവന്നിരിക്കുകയാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ല. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ആഹാരം പ്രധാനമാണെന്ന് അറിയാം, എന്നാല്‍ ജീവന്‍ രക്ഷിക്കുക എന്നതും പ്രധാനപ്പെട്ടതാണ്- ഉദ്ദവ് പറഞ്ഞു.