കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന പൂര്‍ത്തിയായി. രാത്രി 11.30 ഓടെയാണ് റെയ്ഡ് പൂര്‍ത്തിയായത്. തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് കണ്ണൂരില്‍ നിന്ന് കണ്ടെത്തിയ 50 ലക്ഷം രൂപയുടെ രേഖകള്‍ കൈയിലുണ്ട്. മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് പക പോക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.