മോസ്‌കോ: ബഹിരാകാശത്ത് ലോകശക്തികള്‍ നടത്തുന്ന ആധിപത്യത്തിലെ നിയന്ത്രണ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ തയ്യാറായി റഷ്യ. ബഹിരാകാശത്ത് നിലയങ്ങള്‍ സ്ഥാപിക്കുന്ന ലോകശക്തികള്‍ ആയുധങ്ങള്‍ സജ്ജീകരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.

ബഹിരാകാശം ഒരിക്കലും ആയുധ കേന്ദ്രമാകരുത്. ഒപ്പം ബഹിരാകാശത്തു നിന്നും ഒരു രാജ്യത്തിനും ഒരു തരത്തിലുള്ള അപകടവും ഉണ്ടാകാന്‍ പാടില്ല. ഈ വിഷയത്തില്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ചിരുന്ന് കരാര്‍ ഒപ്പിടണമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

റഷ്യയുടെ ആദ്യ ബഹിരാകാശ യാത്രയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ബഹിരാകാശ നയം ആഗോളതലത്തില്‍ പുന:പരിശോധിക്കണമെന്ന് സെര്‍ഗി ലാവ്റോവ് വ്യക്തമാക്കിയത്.