റിയാദ്: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയരാക്കി.

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യയ അഖാം, ശാഹിര്‍ ബിന്‍ ഈസാ ബിന്‍ ഖാസിം ഹഖവി, ഹമൂദ് ബിന്‍ ഇബ്രാഹീം ബിന്‍ അലി ഹാസിമി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

രാജ്യ സുരക്ഷക്കും സൈനിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ശത്രുക്കളെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റാരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിരുന്നു.

രാജ്യദ്രോഹ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ പ്രത്യേക കോടതിയാണ് ആദ്യമായി വധശിക്ഷ വിധിച്ചത്. ശേഷം മേല്‍ കോടതികള്‍ ഇത് ശരിവെക്കുകയും ഭരണാധികാരി സല്‍മാന്‍ രാജാവ് കൂടി ശിക്ഷ നടപ്പിലാക്കാന്‍ അനുമതി നല്‍കിയതോടെയാണ് ശിക്ഷ നടപ്പിലായത്. ദക്ഷിണ മേഖലാ സൈനിക ആസ്ഥാനത്ത് വെച്ചാണ് മൂവരുടെയും വധശിക്ഷ നടപ്പിലാക്കിയത്.