മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള ള്‍ (എന്‍സിഡികള്‍) ആദ്യദിനത്തില്‍ തന്നെ മുഴുവനായി വിറ്റഴിച്ചു. 1700 കോടി രൂപയുടെ എന്‍സിഡികളാണ് ഈ 25-ാമത്തെ ഇഷ്യുവില്‍ വിതരണത്തിനായി മാറ്റിവെച്ചിരുന്നത്. ആദ്യദിനം തന്നെ 2337 കോടി രൂപയുടെ കടപത്രങ്ങളള്‍ക്കായുള്ള അപേക്ഷകള്‍ ലഭിച്ചു എന്നാണ് ഏപ്രില്‍ 08, 2021ന് വൈകുന്നേരം 5 മണിക്ക് ബിഎസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിക്ക് ക്രിസില്‍, ഐസിആര്‍എ എന്നിവയില്‍ നിന്ന് എഎ പ്ലസ് റേറ്റിംഗ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ എന്‍സിഡി വിതരണമാണിത്.