നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ 74.91% പോളിംഗ്. ശക്തമായ മത്സരം നടന്ന മഞ്ചേശ്വത്ത് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റ് നാല് മണ്ഡലങ്ങളിലും പോളിംഗ് നിരക്കിൽ കുറവുണ്ടായി.

കാസർഗോഡ് ലീഗിന്റെ ശക്തികേന്ദ്രമായ ചെങ്കള, തളങ്കര മേഖലകളിലാണ് പോളിംഗ് നിരക്ക് കുറഞ്ഞത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മത്സരിക്കുന്ന കാഞ്ഞങ്ങാടും ഇടതു കോട്ടയായ തൃക്കരിപ്പൂരും പതിവിന് വിപരീതമായാണ് വോട്ടിംഗ് നിരക്കിലെ കുറവ്. അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഉദുമയിൽ ഉണ്ടായ കുറവും ജയപരാജയത്തിലെങ്ങനെ പ്രതിഫലിക്കുമെന്നത് ശ്രദ്ധേയമാകും.