തിരുവനന്തപുരം: വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തില്‍ മടങ്ങിവരുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകരില്‍ ആദ്യമുണ്ടായ ആശങ്കകളെല്ലാം മറികടന്ന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വലിയ ചലനമുണ്ടാക്കാനും രാഹുലിെന്‍റയും പ്രിയങ്കയുടെയും പ്രചാരണത്തിലൂടെ കഴിെഞ്ഞന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തീരദേശ മണ്ഡലങ്ങളില്‍ െപാതുവെ യു.ഡി.എഫിന് ഏറെ സഹായകമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ലത്തീന്‍ സഭക്കെതിരെ നടത്തിയ കടന്നാക്രമണം നേരത്തേ പ്രതീക്ഷ ഇല്ലാതിരുന്നിടങ്ങളില്‍ പോലും അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, െപാതുവെ എല്ലാ സമുദായങ്ങളുടെയും പിന്തുണ യു.ഡി.എഫിന് കിട്ടുന്നുണ്ട്.

ശരണംവിളി നടത്തി എന്നല്ലാതെ, ശബരിമലയുടെ കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനം പ്രധാനമന്ത്രിയില്‍നിന്നുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതും തങ്ങള്‍ക്ക് അനുകൂലമായി വോട്ടില്‍ പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളും പൊതുവെ അനുകൂലമാണ്. മലബാറിലും മധ്യതിരുവിതാംകൂറിലും അത് ഗുണം ചെയ്യും. എസ്.എന്‍.ഡി.പി നേതൃത്വം മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഏതെങ്കിലും മുന്നണിയെ പിന്തുണക്കാത്തതും ഗുണമായാണ് കോണ്‍ഗ്രസ് കാണുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമത്ത് ഇത്തവണ വിജയിക്കാമെന്നാണ് യു.ഡി.എഫിെന്‍റ അവസാന വിലയിരുത്തല്‍. ബി.ജെ.പി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മഞ്ചേശ്വരം, തൃശൂര്‍, കോന്നി സീറ്റുകളിലും യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.