ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലാണ് ബോളിവുഡ് നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതേ തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം
. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്തുവരുമെന്നും തനിക്കൊന്നും മറച്ചു വെക്കാനാകില്ലെന്നും തപ്‌സി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും താനും കുടുംബവും ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ചെന്നും തപ്‌സി വ്യക്തമാക്കി.
എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും ആദായനികുതി റെയ്ഡ് നടക്കുമ്ബോള്‍ അത് അനുസരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും താപ്‌സി കൂട്ടിച്ചേര്‍ത്തു.
അഞ്ചുകോടി രൂപയുടെ രസീത് കണ്ടെത്തിയെന്ന് മാധ്യമങ്ങളാണ് പറഞ്ഞതെന്നും അഞ്ചുകോടി രൂപയുടെ രസീത് തപ്‌സിയുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ലെന്നും തപ്‌സി പ്രതികരിച്ചു .