പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രിയും സെക്രട്ടറിയും ഈ പ്രതിയെ സർക്കാർ ചെലവിൽ വിദേശയാത്രയിൽ അനുഗമിച്ചോ ഇല്ലയോ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതയിലെ നിത്യ സന്ദർശകയായിരുന്നോ, കസ്റ്റംസ് വിഷയത്തിൽ അനധികൃത സമ്മർദം ഉണ്ടാക്കിയോ, സ്വർണക്കടത്ത് പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനുമേൽ സമ്മർദം ചെലുത്തിയോ, എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു.
ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി തരാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പൊതുജീവിതത്തിൽ കാര്യങ്ങൾക്ക് സുതാര്യമായ മറുപടി പറയണമെന്നും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും അമതി് ഷാ പറഞ്ഞു.