ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ഇ.ശ്രീധരൻ ബിജെപിയുടെ വിജയ യാത്ര സമാപന വേദിയിൽ. ഈ പ്രായത്തിലും തനിക്ക് ദേഹ ബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും ഇ.ശ്രീധരൻ വേദിയിൽ പറഞ്ഞു.

’67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണ്. എന്റെ പരിചയസമ്പത്ത് അതാണ് ശക്തി’- ഈ ശ്രീധരൻ പറഞ്ഞു.

ലോകാ സമസ്താ സുഖിനോ ഭവന്ദു എന്ന് പറഞ്ഞുകൊണ്ടാണ് ഇ.ശ്രീധരൻ പ്രസംഗം അവസാനിപ്പിച്ചത്.