പാക്കിസ്ഥാന്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് അട്ടിമറി വിജയം. പാക്കിസ്ഥാന്‍ ധനമന്ത്രി അബ്ദുള്‍ ഹഫീസ് ഷേക്കിനെയാണു ഗിലാനി പരാജയപ്പെടുത്തിയത്. ഷേക്കിന്‍റെ പരാജയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു തിരിച്ചടിയായി. ഷേക്കിനുവേണ്ടി ഇമ്രാന്‍ പ്രചാരണം നടത്തിയിരുന്നു.

സെനറ്ററാകാന്‍ 172 പേരുടെ പിന്തുണയാണു വേണ്ടത്. 182 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു ഭരണകക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌റീക്-ഐ- ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ അവകാശവാദം. യൂസഫ് റാസ ഗിലാനിക്ക് 169 വോട്ടും ഷേക്കിന് 164 വോട്ടും ലഭിച്ചു. ആകെ 340 വോട്ടാണു പോള്‍ ചെയ്തത്. ഏഴു വോട്ടുകള്‍ അസാധുവായി. 11 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ്(പിഡിഎം) ഗിലാനിയെ പിന്തുണച്ചിരുന്നു. 2008-2012 കാലത്ത് ഗിലാനി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അബ്ദുള്‍ ഹഫീസ് ഷേക്ക് മന്ത്രിയായിരുന്നു. 104 അംഗങ്ങളാണു പാക്കിസ്ഥാന്‍ സെനറ്റിലുള്ളത്.