ലണ്ടന്‍: രാജകുടുംബ പദവിയും കൊട്ടാര ആനുകൂല്യങ്ങളും വിട്ടെറിഞ്ഞ് അമേരിക്കയിലേക്ക് പറന്ന ഹാരി രാജകുമാരനും പത്നി മെഗനും ബക്കിങ്ഹാം കൊട്ടാരത്തിന് ഭീഷണിയാകുമോ? രാജകുടുംബത്തില്‍ ചെലവഴിച്ച കാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളുെട ചുരുള്‍ നിവര്‍ത്തുമെന്നാണ് ഏറ്റവുെമാടുവില്‍ മെഗന്‍റെ ഭീഷണി. തന്നെ കുറിച്ചും രാജകുമാരനെ കുറിച്ചും രാജകുടുംബം കള്ളം പ്രചരിപ്പിക്കുകയാണെന്ന് യു.എസ് ചാറ്റ്ഷോയില്‍ ഓപ്റ വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ആരോപിക്കുന്നു. ഞായറാഴ്ച പുറത്തുവിടുന്ന അഭിമുഖം എന്തുകൊണ്ടും രാജകുടുംബത്തെ മുനയില്‍നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇൗ വിഷയങ്ങളില്‍ ഇനിയും മൗനം തുടരാന്‍ ഇഷ്ടമില്ലെന്നും വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മെഗന്‍ പറയുന്നു.

രാജകുടുംബത്തെ ‘സ്ഥാപനം’ എന്നാണ് ഇവര്‍ വിളിക്കുന്നത്.

അഭിമുഖം പുറത്തുവരുംമുെമ്ബ ഇരുവരെയും പ്രതി സ്ഥാനത്തുനിര്‍ത്തി ബക്കിങ്ഹാം കൊട്ടാരം ആരോപണങ്ങളുമായി രംഗെത്തത്തിയിരുന്നു. മുന്‍ രാജകുടുംബ ജീവനക്കാരെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തി കണ്ണീര്‍ കുടിപ്പിച്ചെന്നായിരുന്നു ആരോപണം. 2018ല്‍ തന്നെ ജീവനക്കാര്‍ പരാതി നല്‍കിയതാണെന്നും പറയുന്നു. വിഷയത്തില്‍ കൊട്ടാര വൃത്തങ്ങള്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, ഞായറാഴ്ച പുറത്തുവരുന്ന അഭിമുഖം ബ്രിട്ടനില്‍ വാര്‍ത്തയാകാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാം ആരോപണമെന്നും റിപ്പോര്‍ട്ടുണ്ട്.

2018 മേയില്‍ വിവാഹിതരായ ഹാരിയും മെഗനും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച്‌ കാലിഫോര്‍ണിയയിലേക്ക് മാറിയിരുന്നു. കൊട്ടാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ വേണ്ടെന്നും ഇവര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തോെട രാജകുടുംബവുമായി ബന്ധപ്പെട്ട് ഇവരുടെ വശമുണ്ടായിരുന്നതെല്ലാം കൈമാറുകയും ചെയ്തു. രാജകുടുംബം തനിക്ക് പലതും അനുവദിച്ചുതരാന്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്ന് നേരത്തെ മെഗന്‍ സൂചിപ്പിച്ചിരുന്നു.