ദുബൈ: റെക്കോര്‍ഡുകളുടെ നഗരമായ ദുബൈ വീണ്ടും ഗിന്നസ് ബുക്കിലിടം പിടിച്ചു. ഇത്തവണ ഉൗര്‍ജോല്‍പാദന മേഖലയിലെ നേട്ടത്തിനാണ് റെക്കോര്‍ഡ് ലഭിച്ചത്.ദുബൈ ജബല്‍അലിയിലെ പവര്‍ ജനറേഷന്‍ ആന്‍ഡ് വാട്ടര്‍ പ്രൊഡക്ഷന്‍ കോംപ്ലക്സാണ് വീണ്ടും ദുബൈ എമിറേറ്റിനെ ഗിന്നസ് ബുക്കിലെത്തിച്ചത്.

9,547 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുള്ള പവര്‍ കോംപ്ലക്സ് ലോകത്തിലെ ഏറ്റവും വലിയ സിംഗ്ള്‍ സൈറ്റ് പ്രകൃതിവാതക വൈദ്യുതി ഉല്‍പാദന കേന്ദ്രമെന്ന ഖ്യാതിയോടെയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ജബല്‍അലി സമുച്ചയത്തിെന്‍റ ഉൗര്‍ജ ഉല്‍‌പാദനവും വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്‍റുകളും ‘ലോകോത്തര പ്രവര്‍ത്തന സാങ്കേതികവിദ്യകള്‍, അത്യാധുനിക സ്മാര്‍ട്ട് പരിഹാരങ്ങള്‍, വിവര സാങ്കേതിക സംവിധാനങ്ങള്‍’ എന്നിവ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

ജബല്‍ അലി സമുച്ചയത്തിലെ ഉൗര്‍ജ ഉല്‍പാദനത്തിേന്‍റയും വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്‍റുകളുടെയും മൊത്തം ആസ്തി 45 ബില്യണ്‍ ദിര്‍ഹമാണെന്ന് ദുബൈ ഇലക്‌ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) എം.ഡിയും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ആഗോള നേട്ടങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് ദീവക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ മിനിറ്റ് നഷ്ടം (സി‌.എം‌.എല്‍) പ്രതിവര്‍ഷം 1.66 മിനിറ്റാണ് ദുബൈ രേഖപ്പെടുത്തിയതെന്നും ഏറ്റവും കുറഞ്ഞ വൈദ്യുതി പ്രക്ഷേപണം, വിതരണ-നെറ്റ്‌വര്‍ക്ക്-ലൈന്‍ നഷ്ടം 3.3 ശതമാനവും ഏറ്റവും കുറഞ്ഞ ജല ശൃംഖല 5.1 ശതമാനം നഷ്ടവും മാത്രമാണെന്നും വ്യക്തമാക്കി.മികച്ച കഴിവുകളും യോഗ്യതകളുമുള്ള എമിറാത്തികളാണ് ഈ സമുച്ചയം കൈകാര്യം ചെയ്യുന്നതെന്നും ഡിവിഷനിലെ മികച്ച മാനേജ്മെന്‍റുകളെല്ലാം സ്വദേശി സാങ്കേതിക വിദഗ്ധരാണെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.