തൊടുപുഴ: ഇടുക്കി, തൊടുപുഴ നിയമസഭ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ സി.പി.എം ജില്ല സെക്രേട്ടറിയറ്റിെന്‍റ ശിപാര്‍ശ. ഉടുമ്പന്‍ചോലയില്‍ എം.എം. മണിയെതന്നെ മത്സരിപ്പിക്കാനും തിങ്കളാഴ്ച ചേര്‍ന്ന സെക്രേട്ടറിയറ്റ് ശിപാര്‍ശ ചെയ്തു.

ദേവികുളത്ത് എസ്. രാജേന്ദ്രനെ മത്സരിപ്പിക്കണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കെട്ട എന്നാണ് നിലപാട്. രാജേന്ദ്രന് നാലാമതും അവസരം നല്‍കുന്നതിനോട് സെക്രേട്ടറിയറ്റിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന. എന്നാല്‍, വിജയസാധ്യത കണക്കിലെടുത്ത് രാജേന്ദ്രന് വീണ്ടും അവസരം നല്‍കണമെന്ന് മറുപക്ഷം വാദിച്ചതോടെയാണ് തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം മത്സരിച്ച മണ്ഡലമാണ് തൊടുപുഴ. ഇത് കേരള കോണ്‍. എമ്മിനെകൊണ്ട് ഏറ്റെടുപ്പിക്കാന്‍ സെക്രേട്ടറിയറ്റ് നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ കേരള കോണ്‍ഗ്രസിെന്‍റ കൈവശമുള്ള സീറ്റാണ് ഇടുക്കി.

സിറ്റിങ് എം.എല്‍.എ റോഷി അഗസ്റ്റിന്‍ തന്നെയാകും ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് ആലോചന. വിജയസാധ്യതയും മന്ത്രി എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവുമാണ് ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്ക് അനുകൂലമായ ഘടകങ്ങള്‍.