മുംബൈ: ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ മഹാരാഷ്ട്ര വനം മന്ത്രി സഞ്ജയ് റത്തോഡ് രാജിവച്ചു. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്ന് സഞ്ജയ് റത്തോഡ് പ്രതികരിച്ചു. പൂനയില്‍ താമസിക്കുന്ന മഹാരാഷ്ട്ര ബീഡ് സ്വദേശി പൂജ ചവാന്‍ ആണ് മരിച്ചത്.

പഠനവുമായി ബന്ധപ്പെട്ട് പൂനയില്‍ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് പൂജ താമസിച്ചുവന്നത്. പൂജയുടെ മരണത്തിനു രണ്ട് ദിവസത്തിനു ശേഷം സമൂഹമാധ്യമങ്ങളില്‍ ഓഡിയോ ക്ലിപ് പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു പേര്‍ പൂജയുടെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. ഇതില്‍ ഒരാള്‍ സഞ്ജയ് റത്തോഡ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

എന്നാല്‍ റത്തോഡ് ഇത് നിഷേധിക്കുകയാണ്. യുവതിയുടെ ദുരൂഹമരണത്തില്‍ റത്തോഡിന് പങ്കുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.