പാലക്കാട്: സംസ്ഥാന സര്‍ക്കാറിനെയുംപി.സി.ജോര്‍ജ് എം.എല്‍.എയെയും രൂക്ഷമായി വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. കേരള രാഷ്ട്രീയത്തില്‍ അരുതാത്തയാളാണ് പി.സി ജോര്‍െജന്നും സംസ്ഥാനത്തിന് തന്നെ ബാധ്യതയാണെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു.

മൂന്ന് ദിവസം മുമ്പുവരെ ഉമ്മന്‍ചാണ്ടിയുള്ള മുന്നണിയിലേക്ക് വരാനിരുന്നവനാണ് ഇന്ന് അദ്ദേഹത്തിനെതിരെ പറയുന്നത്. വാതിലുകള്‍ കൊട്ടിയടച്ചുവെന്ന് അറിയുേമ്ബാഴാണ് അദ്ദേഹം നാണംകെട്ട ആക്ഷേപം ഉന്നയിക്കുന്നത്. പി.സി ജോര്‍ജെന്ന ബാധ്യതയെ പൂഞ്ഞാറിലെയും കേരളത്തിലെയും ജനങ്ങള്‍ നീക്കുന്നത് വിദൂരമല്ലെന്നും ഷാഫി പറഞ്ഞു. രാവിലെ ഒന്നും ഉച്ചക്ക് ഒന്നും വൈകീട്ട് വേറൊന്നും പറയുന്ന ജോര്‍ജിേന്‍റത് ഒരു നിലപാടായി മാധ്യമങ്ങള്‍ ചിത്രീകരിക്കരുത്.

പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യം ഇപ്പോഴും പൂര്‍ണമായിട്ടില്ലെങ്കിലും അവര്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് കേരളത്തിന്‍റെ വിജയമാണ്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സമരത്തിന് വഴിവെച്ചത്. എല്‍.ഡി.എഫ് ഉറപ്പായും പ്രതിപക്ഷത്താവും.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യുവതയെ ഉപയോഗപ്പെടുത്തണം. ഇതുവരെ നേതൃത്വത്തില്‍ നിന്നും ലഭിച്ചത് അനുകൂല പ്രതികരണമാണ്. മുഖ്യമന്ത്രിയുടെ ആര്‍.എസ്.എസ് വിരുദ്ധത കാപട്യമാണ്. കര്‍ഷക പ്രമേയത്തിനെതിരെ മോദിയെ പേരെടുത്ത് വിമര്‍ശിക്കാത്തയാളാണ് പിണറായി. വര്‍ഗീയതയുടെ കാര്യത്തില്‍ സുരേന്ദ്രനോട് മത്സരിക്കുകയാണ് വിജയരാഘവനെന്നും ഷാഫി പറമ്ബില്‍ കൂട്ടിച്ചേര്‍ത്തു.