മസ്കത്ത്: കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയത് 790 പേര്‍ക്കെതിരെ. 248 നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റം ചുമത്തപ്പെട്ടവരില്‍ 396 പേര്‍ സ്വദേശികളും 394 പേര്‍ പ്രവാസികളുമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അസി. പ്രോസിക്യൂട്ടര്‍ മൈസ ബിന്‍ത് സഹ്റാന്‍ അല്‍ റുഖൈഷി പറഞ്ഞു. മൊത്തം കേസുകളില്‍ 25 ശതമാനവും ലോക്ഡൗണ്‍ സമയത്ത് വീടിന് പുറത്തിറങ്ങിയതാണ്. പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാതിരുന്നതാണ് 19 ശതമാനം കേസുകള്‍. കടകള്‍ അടക്കാന്‍ നിര്‍ദേശിച്ച സമയത്ത് കച്ചവടം നടത്തിയതിനാണ് 17 ശതമാനം കേസുകളും. പൊതുസ്ഥലങ്ങളില്‍ വലിയരീതിയില്‍ ഒത്തുചേരലുകള്‍ നടത്തിയതാണ് അടുത്ത സ്ഥാനത്തുള്ള കേസ്. മസ്കത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരുമിച്ചുള്ള പ്രാര്‍ഥന, നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച സമയത്ത് കച്ചവടം നടത്തല്‍, ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങല്‍, വിലക്കുള്ള സമയത്ത് ബീച്ചുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയാണ് മസ്കത്തിലെ നിയമലംഘനങ്ങള്‍.

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഗാര്‍ഹിക, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ നിയമലംഘനമാണ്. ദാഖിലിയ ഗവര്‍ണറേറ്റില്‍ വലിയരീതിയിലുള്ള ഒത്തുചേരലുകളും വിലക്കുള്ള സമയത്തെ വാണിജ്യ പ്രവര്‍ത്തനങ്ങളുമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ട്രാക്കിങ് ബ്രേസ്ലെറ്റുകള്‍ അഴിക്കല്‍, വിലക്കുള്ള സമയത്ത് ചെക്ക്പോയന്‍റ് കടക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സമൂഹത്തില്‍ ഭീതിപരത്തുന്ന രീതിയിലുള്ള ഉൗഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കിയതായും മൈസ ബിന്‍ത് സഹ്റാന്‍ പറഞ്ഞു.