2010 ഡിസംബര്‍ ഏഴിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിെന്‍റ ഗാലറിയുടെ മുകള്‍പടവിലേക്ക് പ്രവീണ്‍ കുമാറിനെ ന്യൂസിലന്‍ഡുകാരന്‍ ബ്രണ്ടന്‍ മക്കല്ലം അടിച്ചിറക്കുമ്ബോള്‍ അതുപോലൊരു സിക്സര്‍ ഇന്ത്യക്കുവേണ്ടി ആരെങ്കിലും അടിച്ചെങ്കില്‍ എന്ന് ആരാധകര്‍ കൊതിച്ചുപോയിരുന്നു.

കിവികള്‍ നീട്ടിയ 316 റണ്‍സിെന്‍റ കൂറ്റന്‍ ലക്ഷ്യത്തിനു മുന്നില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നുവീണ് തോല്‍വിക്ക് തയാറെടുക്കുമ്ബോള്‍ ആറാമനായി അയാള്‍ ക്രീസിലെത്തി. 39ാമത്തെ ഓവറില്‍ മക്കല്ലത്തിനു മറുപടി പിറന്നു. കെയ്ല്‍ മില്‍സിെന്‍റ പന്ത് പോയി വീണത് സ്റ്റേഡിയത്തിന് പുറത്ത് കബ്ബണ്‍ റോഡില്‍.

അതായിരുന്നു യൂസുഫ് ഖാന്‍ പത്താന്‍ എന്ന കൂറ്റന്‍. ക്രിക്കറ്റിെന്‍റ മുഴുവന്‍ കോലങ്ങളില്‍ നിന്നും യൂസുഫ് പത്താന്‍ യാത്രപറയുന്നത് കളിക്കളങ്ങളെ ത്രസിപ്പിച്ച ഒട്ടേറെ ഉജ്ജ്വല നിമിഷങ്ങളെ ഓര്‍മയില്‍ സൂക്ഷിക്കാനേല്‍പ്പിച്ചാണ്.

ഇന്ത്യ സ്വന്തമാക്കിയ ആദ്യ ട്വന്‍റി 20 ലോകകപ്പിെന്‍റ ഫൈനല്‍ ആയിരുന്നു യൂസുഫിെന്‍റ അരങ്ങേറ്റ മത്സരം. അത്തരമൊരു വമ്ബന്‍ മത്സരത്തില്‍ അരങ്ങേറുന്ന അപൂര്‍വ റെക്കോഡ്. ബറോഡയിലെ പള്ളിമുറ്റത്ത് കളിച്ചുവളര്‍ന്ന യൂസുഫിനു മുമ്ബുതന്നെ അനുജന്‍ ഇന്ത്യന്‍ ടീമിലെത്തിയിരുന്നു.

പക്ഷേ, പത്താന്‍ വീട്ടില്‍ ഇങ്ങനെയൊരു സ്ഫോടക വസ്തുവിരിക്കുന്ന വിവരം ആ ലോകകപ്പ് ൈഫനലിലാണ് തിരിച്ചറിഞ്ഞത്. എട്ട് പന്തില്‍ 15 റണ്‍സെടുത്ത് തെന്‍റ വരവറിയിച്ച പത്താന് പക്ഷേ, പിന്നീടൊരിക്കലും ഓപണറുടെ കുപ്പായം കിട്ടിയില്ല.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍പോലും കളിക്കാനുമായില്ല. പക്ഷേ, സചിന്‍ ടെണ്ടുല്‍കറെ തോളിലേറ്റി വാംഖഡെ സ്റ്റേഡിയം വലംവെച്ച യൂസുഫ് പത്താനായിരുന്നു ആ ലോകകപ്പ് വിജയത്തിനിടയിലെ ഏറ്റവും മനോഹരമായ കാഴ്ച.

ആദ്യ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സിന് നേടിക്കൊടുത്തത് യൂസുഫിെന്‍റ പൊട്ടിത്തെറി ബാറ്റിങ്ങായിരുന്നു. ആ സംഹാരാത്മകത തന്നെയാണ് പത്താന് വിനയായി മാറിയതും. ഇറങ്ങുമ്ബോഴൊക്കെ നിലംതൊടാതെ അടിച്ചുപരത്തേണ്ട ഉത്തരവാദിത്തത്തിനു മുന്നില്‍ തന്നിലെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ അയാള്‍ക്കായില്ല.

സ്ഥിരമായ പൊസിഷന്‍ പോലുമില്ലാതെ ടീമിലെ പരീക്ഷണവസ്തുവായപ്പോള്‍ 57 ഏകദിനങ്ങള്‍ക്കും 22 ട്വന്‍റി 20 മത്സരങ്ങള്‍ക്കും ഇപ്പുറം അയാള്‍ക്കുമുന്നില്‍ ദേശീയ ടീമിെന്‍റ വാതിലടഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുറത്താകാതെ 96 പന്തില്‍ നേടിയ 123 റണ്‍സും 2011ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 70 പന്തില്‍ അടിച്ചെടുത്ത 105 റണ്‍സും ഇര്‍ഫാന്‍ പത്താനൊപ്പം ശ്രീലങ്കക്കെതിരെ ഉജ്ജ്വലമായി ജയിപ്പിച്ച മത്സരവും എക്കാലവും ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും.

ഏകദിനത്തില്‍ അയാള്‍ നേരിട്ടത് 713 പന്തുകളാണ്. പക്ഷേ, അയാള്‍ നേടിയത് 810 റണ്‍സായിരുന്നു എന്ന് കണക്കിലെ കളി പറയുന്നു. അതെ, ക്രിക്കറ്റ് മൈതാനത്ത് കണ്ണടച്ചു തുറക്കുന്ന നേരം വന്നുപോയൊരു ഇടിമിന്നലായിരുന്നു യൂസുഫ് പത്താന്‍.