നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തേക്കുമുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ൺ സുനിൽ അറോറ.

പുതുച്ചേരിയിലും കേരളത്തിലും, തമിഴ്‌നാട്ടിലും ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് 2 നാണ് വോട്ടെണ്ണൽ.

മൂന്ന് ഘട്ടമായാണ് അസമിൽ തെരഞ്ഞെടുപ്പ് നട്കുക. ആദ്യ ഘട്ടം മാർച്ച് 27നാണ് പോളിംഗ് സ്‌റ്റേഷനിലെത്തു. രണ്ടാം ഘട്ടം നക്കുക ഏപ്രിൽ ഒന്നിനാണ് മൂന്നാം ഘട്ടം ഏപ്രിൽ ആറിനാണ്. മെയ് 2നാണ് വോട്ടെണ്ണൽ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക.

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും, കേരളത്തിൽ 140 സീറ്റുകളിലേക്കും, അസമിൽ 26 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.68 കോടി വോട്ടർമാരാണ് 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുക.

പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും.

വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്്റ്റിംഗും ഏർപ്പെടുത്തും.