കോട്ടയം; ആലപ്പുഴ വയലാറില്‍ ആര്‍. എസ് .എസ് മുഖ്യശിക്ഷക് നന്ദു ആര്‍ കൃഷ്ണയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രം​ഗത്ത്. നന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ മതഭീകരവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആണ് ആക്രമണം നടത്തിയത്. ദേശ സ്നേഹം വളര്‍ത്തുന്ന ആര്‍.എസി.എസിനെയും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും ഒരേ തുലാസില്‍ കാണുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സ് സമീപനമാണ് മത തീവ്രവാദികള്‍ക്ക് വളം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മത ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയും വോട്ട് ബാങ്കായി കണക്കാക്കുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച്‌ അത്തരക്കാര്‍ക്ക് എതിരെ കര്‍ശന നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ വര്‍ധിച്ചു വരുന്ന മത ഭീകര വാദ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് . ഇതിനെതിരെ ആവശ്യമായ നടപടികള്‍ ഉണ്ടാകും .നന്ദുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്‍്റെ ദു:ഖത്തിനൊപ്പം പങ്ക് ചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തി.