തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരേ വിമര്‍ശനവുമായി സിപിഎം. രാഹുലിന്‍റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്‍റ് ഏജന്‍റിനെപ്പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. യു.ഡി.എഫ് ജാഥാസമാപനത്തില്‍ ബി.ജെ.പിയെപ്പറ്റി പറയാതിരുന്നത് കേന്ദ്രനിര്‍ദേശപ്രകാരമാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ രാഹുലിന്‍റെ ആക്ഷേപങ്ങള്‍ തരംതാണത്.

വിദേശട്രോളറുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസെന്നും സി.പി.എം പറഞ്ഞു. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ ബിജെപിയുടെ അതേ ഭാഷയാണ് ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസിന്‍റെ വര്‍ഗീയ വിധേയത്വം കാണിക്കുന്നതാണ്.‌ രാഹുലിന്‍റെ ഈ നിലപാട് ഞെട്ടിക്കുന്നതാണ്. രാഹുലിന്‍റെ ഈ മലക്കം മറിച്ചില്‍ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നും സിപിഎം സംശയിക്കുന്നു. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നേരിയ വിമര്‍ശനം പോലും ഉന്നയിച്ചില്ല. സ്വര്‍ണക്കടത്ത്, തൊഴിലില്ലായ്മ പരാമര്‍ശങ്ങള്‍ തരംതാണതെന്നാണ് സിപിഎം വിമര്‍ശനം.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഎം പരിഹസിച്ചു.

സാമ്ബത്തിക തട്ടിപ്പുകേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നയാളാണ് രാഹുലെന്നും സിപിഎം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചായിരുന്നു ഇന്നലെ രാഹുലിന്‍റെ ശംഖുമുഖം പ്രസംഗത്തിന്‍റെ തുടക്കം. പിന്നാലെ കേരള സര്‍ക്കാരിനെയും സിപിഎമ്മിനെയും അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ വിമര്‍ശിച്ചു. ഇതാദ്യമായി ആയിരുന്നു രാഹുല്‍ പിണറായി വിജയനെ ഈ മട്ടില്‍ വിമര്‍ശിച്ചത്.