നയ്പിറ്റോ: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം നടക്കുന്ന മ്യാന്‍മറില്‍ വെടിവയ്പ്പ്. രണ്ട് പേര്‍ മരിച്ചു 30 പേര്‍ക്ക് പരിക്ക്. മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാണ്ഡലെയിലായിരുന്നു പ്രതിഷേധം.

മാണ്ഡലെയിലെ യാദനാര്‍ബന്‍ ഷിപ്പ് യാര്‍ഡില്‍ പ്രതിഷേധക്കാരെ തടയാന്‍ വലിയ പോലീസ് സന്നാഹവും സൈന്യവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഇവരോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സേന തയാറായില്ല.

പ്രതിഷേധക്കാര്‍ക്ക് ഒപ്പമുളള തൊഴിലാളികളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കാനാണ് സേന നിലയുറപ്പിച്ചതെന്ന അഭ്യൂഹം പരന്നിരുന്നു. ഇതേ തുടര്‍ന്നാണ് സൈന്യം പിന്‍മാറണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. വെടിവെയ്പില്‍ ഒരു പതിനെട്ടുകാരനും 36 കാരനുമാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറില്‍ സര്‍ക്കാരിനെ അട്ടിമറിച്ച്‌ സൈന്യം വീണ്ടും അധികാരം പിടിച്ചത്. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.