ഇന്ത്യയിൽ 21 പേർക്ക് കൊവിഡ് വന്നപ്പോൾ റിപ്പോർട്ട് ചെയ്തത് ഒരു കേസ് മാത്രം. എന്നാൽ കേരളത്തിൽ മൂന്നിൽ ഒന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റൊരു പഠനം എക്‌സസ് ഡെത്ത് അനാലിസിസാണ്. കൊവിഡ് മൂലമുളഅള മരണങ്ങൾ ശാസ്ത്രീയമായി വിലയിരുത്താനാണ് ഈ പഠനം. തൊട്ട് മുൻപത്തെ വർഷത്തേതും നടപ്പ് വർഷത്തേതുമായ മരണങ്ങൾ താരതമ്യം ചെയ്യുന്ന പഠനമാണ് ഇത്. ജനുവരി 27 ന് ചില സർവകലാശാലകൾ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. പഠനം പ്രകാരം 51 രാജ്യങ്ങളിൽ മരണസംഖ്യയൽ ഗണ്യമായ വർധനയുണ്ടായി. 6 രാജ്യങ്ങളിൽ മരണനിരക്ക് കുറവായിരുന്നു. എന്നാൽ ഇന്ത്യയിലെ കണക്ക് പൂർണായി ലഭ്യമാകാത്തതിനാൽ ഈ പഠനത്തിൽ ഉൾപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിശോധന കൂടുമ്പോഴാണ് കേസുകൾ വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് കുറയ്ക്കാൻ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ 2,63,901 മരണങ്ങളാണ് 2019 ൽ ഉണ്ടായത്. എന്നാൽ 2020 ൽ 2,34,636 മരണങ്ങളാണ്. 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. 11.2 ശതമാനം കുറവാണ് 2020ൽ കേരളത്തിലെ മരണസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.