ദുബൈ: കോവിഡ് ബാധിച്ച്‌ യു.എ.ഇയില്‍ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ശനിയാഴ്ച 15 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1001 ആയി.കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഇതില്‍ 150ഓളം മരണങ്ങളുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനം കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഇതുവരെ 3.45,605 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇതില്‍ 3,26,780 പേര്‍ രോഗമുക്തരായതോടെ 17,824 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. എന്നാല്‍, അടുത്തിടെ മരണസംഖ്യ ഉയര്‍ന്നുതുടങ്ങിയതാണ് ഇപ്പോഴത്തെ ആശങ്ക.രണ്ടുമാസം മുമ്പ് വരെ അഞ്ചില്‍താഴെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിവസവും പത്തിലേറെ മരണങ്ങളുണ്ട്. ദിവസവും ശരാശരി ഒന്നര ലക്ഷത്തിലേറെ പരിശോധനകള്‍ നടത്തുന്നുണ്ട്. മരണസംഖ്യ ഉയര്‍ന്നതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയത്.ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ ഒഴികെയുള്ള എമിറേറ്റുകളിലെല്ലാം കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ട്.