കോട്ടയം: എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് വ്യക്തമായതിനു പിന്നാലെ ഇടതു നേതാക്കള്‍ക്കെതിരെ തുറന്നടിച്ച്‌ മാണി സി.കാപ്പന്‍ എംഎല്‍എ. മന്ത്രി എം.എം.മണിയുടെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പിക്കുന്നില്ലെന്നും മണി വാപോയ കോടാലി ആണെന്നും അദ്ദേഹം പറഞ്ഞു.

വണ്‍,ടു,ത്രീ എന്ന് പറയുന്ന പോലെയാണ് മണിയും അദ്ദേഹത്തിന്‍റെ വാക്കുകളുമെന്നും കാപ്പന്‍ പരിഹസിച്ചു. താന്‍ ആരെയും കാലുവാരിയിട്ടില്ലെന്നും ആരുടെ ഭാഗത്തു നിന്നാണ് ചതിയുണ്ടായതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പറഞ്ഞ കാപ്പന്‍ ജോസ് കെ.മാണിക്ക് പാലായിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം തുറന്നടിച്ചു.

എംഎല്‍എ സ്ഥാനം രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. തന്നോട് എംഎല്‍എ സ്ഥാനം രാജി വയ്ക്കാന്‍ ആവശ്യപ്പെടുന്നവര്‍ റോഷി അഗസ്റ്റിനോടും എന്‍.ജയരാജിനോടും എന്താണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും ചോദിച്ചു.