ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോണ്‍ട്രാക്‌ട് തൊഴിലാളിയായി ജോലി ചെയ്യുന്ന യുവതിയുടെ ചിത്രങ്ങളാണ് പ്രശ്നങ്ങളുടെ പേരില്‍ ഭര്‍ത്താവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മധ്യപ്രദേശിലെ ഹബീബ് ഗഞ്ചിലാണ് സംഭവം അരങ്ങേറിയത്.

ഹബീബ് ഗഞ്ചിലെ അരേര കോളനി നിവാസികളായ ദമ്ബതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ആദ്യകാലം മുതലേയുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അദ്ദേഹത്തിന്റെ ജോലിയെപ്പറ്റി കള്ളം പറഞ്ഞിരുന്നതായി ഭാര്യ പൊലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

34 വയസുകാരനായ ഭര്‍ത്താവിന് ഒരു ജോലിയും ഇല്ലെന്ന യാഥാര്‍ത്ഥ്യം യുവതി തിരിച്ചറിഞ്ഞത് വിവാഹ ശേഷമാണ്. ജോലിയെ പറ്റിയുള്ള തന്റെ കള്ളം പുറത്തായതോടെ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതിനിടെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഭോപ്പാലില്‍ താത്കാലിക ജോലി തരപ്പെടുത്തിയ സ്ത്രീ താമസം മാറി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. കൂടാതെ ചെയ്തപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു.