ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച്‌ സൗദി അറേബ്യ. ഇത്തവണ ഭിന്നശേഷിക്കാരുടെ വാഹനങ്ങളിലെ നമ്പര്‍പ്ലേറ്റുകളില്‍ പ്രത്യേക ലോഗോ പതിക്കാനുള്ള അനുമതിയാണ് ഗതാഗത വകുപ്പ് നല്‍കിയിരിക്കുന്നത്. ഭിന്ന ശേഷിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മതിയായ രേഖകള്‍ നല്‍കി 800 റിയാല്‍ അടച്ചാല്‍ പ്രത്യേക ലോഗോയുള്ള നമ്പര്‍പ്ലേറ്റ് ലഭിക്കും.

കിഴക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച്‌ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ അപേക്ഷയിന്മേലാണ് ഉത്തരവ്. ദമ്മാം നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ അന്ധന്മാര്‍ക്കുവേണ്ടി അടുത്തിടെ സവിശേഷമായ മറ്റൊരു പദ്ധതി നടപ്പാക്കിയിരുന്നു.

നടപ്പാതകളില്‍ അന്ധന്മാര്‍ക്ക് വഴികാട്ടിയാവുംവിധം പാതകളില്‍ പ്രത്യേക ലൈനുകള്‍ കോണ്‍ക്രീറ്റില്‍ അടയാളപ്പെടുത്തിയ രീതിയിലാണ് പാതയുടെ നിര്‍മാണം. ഇതോടെ, പരസഹായമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് ദമ്മാം, സീക്കോ ബില്‍ഡിങ് പരിസരം മുതല്‍ ലേഡീസ് മാര്‍ക്കറ്റിലെ മുഴുവന്‍ ഇടങ്ങളും പള്ളിയും വരെ നടന്നെത്താം. സ്‌പര്‍ശനത്തിലൂടെ മനസ്സിലാക്കാവുന്ന ഈ നടപ്പാതകളില്‍ പതിച്ചിരിക്കുന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ അന്ധന്മാര്‍ക്കും കാഴ്ചശക്തി കുറവുള്ളവര്‍ക്കും സഞ്ചാരം സുഗമമാവും.