ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ബി.എം.ഡബ്ല്യു സ്വന്തമാക്കി. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബര വിജയിച്ച്‌ നാട്ടിലെത്തിയ ശേഷമാണ് വാഹനം സ്വന്തമാക്കിതത്.നിരവധി പ്രതിസന്ധികള്‍ തരണംചെയ്താണ് സിറാജ് ഓസ്ട്രേലിയക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തത്. ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ച്‌ സിഡ്നിയിലെത്തി സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് കാത്തിരിക്കുേമ്ബാഴായിരുന്നു നാട്ടില്‍ നിന്നും പിതാവിന്‍റെ മരണവാര്‍ത്തയെത്തുന്നത്.

ഹൈദരാബാദ് നഗരത്തിലെ ഓട്ടോതൊഴിലാളിയായിരുന്ന പിതാവ് മുഹമ്മദ് ഗൗസാണ് സിറാജിന് വളരാനുള്ള വെള്ളവും വളവും നല്‍കിയത്. മാതാവിന്‍റെ നിര്‍ബന്ധപ്രകാരം നാട്ടിലേക്ക് മടങ്ങാതെ ആസ്ട്രേലിയയില്‍ തുടര്‍ന്ന സിറാജ് അഭിമാനത്തോടെയാണ് തിരികെ പറക്കുന്നത്. ഒന്നാംടെസ്റ്റിനിടെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് രണ്ടാംടെസ്റ്റില്‍ സിറാജിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയുണ്ടായിരുന്ന മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റ് ഏതൊരു താരത്തിനും മോഹിപ്പിക്കുന്ന അരങ്ങേറ്റവേദിയായിരുന്നു. ദേശീയ ഗാനത്തിന് വേണ്ടി ടീമുകള്‍ അണിനിരന്നപ്പോള്‍ പിതാവിനെയോര്‍ത്ത് കണ്ണുനിറഞ്ഞ സിറാജിന്‍റെ മുഖം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.