സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്‍പ് അറബ് സഖ്യസേന ഈ ശ്രമം പരാജയപ്പൈടുത്തി. ഒഴിവായത് വന്‍ ദുരന്തമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സൗദി അറേബ്യ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസവും ഹൂദികള്‍ രണ്ട് തവണ ആക്രമണം നടത്തിയിരുന്നു. ഇവയും അറബ് സ്‌കയസേന പരാജയപ്പെടുത്തിയിരുന്നു. റിയാദിലെ ആകാശത്ത് തീഗോളം ദൃശ്യമായിരുന്നതായി നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നു. ഏതുനിമിഷവും ശത്രു പാളയത്തില്‍ നിന്നുള്ള ആക്രമണം തടയാന്‍ അറബ് സേന സജ്ജമായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

ആക്രമണത്തിനു പിന്നില്‍ ഹൂദികളാണെന്നും ഇവരുടെ ആക്രമണങ്ങളെ അറബ് സഖഅയസേന പരാജയപ്പെടുത്തുകയായിരുന്നുവെന്നും ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ എന്ത് നടപടിയാണ് സൗദി സ്വീകരിക്കുക എന്നതു സംബന്ധിച്ച്‌ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.