ന്യൂഡല്‍ഹി: സംഘടന െതരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകുമെന്ന് പ്രവര്‍ത്തക സമിതി െഎകകണ്ഠ്യേന പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അധ്യക്ഷനെ കണ്ടെത്തുന്നത്. 1997ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ചേരിതിരിഞ്ഞുള്ള രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് ജൂണ്‍ മാസത്തോടെ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ തീരുമാനമായത്.

നേരേത്ത നേതൃത്വത്തിന് കത്തെഴുതി വിവാദം സൃഷ്ടിച്ച ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഉടന്‍ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത്. മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരവും ഇവരോടൊപ്പം ചേര്‍ന്നു. എന്നാല്‍, സോണിയ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി, കേരളത്തിെന്‍റ ചുമതലയുള്ള താരീഖ് അന്‍വര്‍ എന്നിവര്‍ ഇൗ ആവശ്യത്തെ എതിര്‍ത്തു.

അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംഘടനാ തെരെഞ്ഞടുപ്പ് നടത്താവൂ എന്ന് അവര്‍ വാദിച്ചു. ആരുടെ അജണ്ടയാണിപ്പോള്‍ നടപ്പാക്കുന്നതെന്ന് ഇവര്‍ ചോദിച്ചു. ബി.ജെ.പി പോലും ഇപ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സംസാരിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധ്യക്ഷനെയാണോ പ്രവര്‍ത്തക സമിതി അംഗങ്ങളെയാണോ ആദ്യം തെരഞ്ഞെടുക്കേണ്ടത് എന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഇൗ വിഷയം പാര്‍ട്ടി ഭരണഘടന നോക്കി തീര്‍പ്പാക്കുമെന്ന് എ.െഎ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പിന്നീട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍ഗ്രസ് പ്രസിഡന്‍റിനെയും പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം ഇടക്കാല പ്രസിഡന്‍റായ േസാണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെ എല്ലാവരും ശാന്തരായി. 2021 ജൂണില്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുത്ത പ്രസിഡന്‍റുണ്ടായിരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. സമവായമാണോ അല്ലേ എന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്ന ശേഷമേ പറയാന്‍ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു