റിയാദ്: ആക്രമിയുടെ വെടിയേറ്റ് രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദ് മേഖല പൊലീസ് വക്താവ് കേണല്‍ ഖാലിദ് അല്‍ഖുറൈദീസ് പറഞ്ഞു. റിയാദ് നഗരത്തിന് കിഴക്ക് മയീസിലിയ ഡിസ്ട്രിക്റ്റിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഒരു സ്വദേശി തെന്‍റ ഭാര്യാസഹോദരനെ കുടുംബ തര്‍ക്കം കാരണം തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടുകയായിരുന്നു.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ സ്വദേശി വെടിയുതിര്‍ത്തു. പിന്നീട് തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്ഥന് കാലിെന്‍റ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിെന്‍റ ആരോഗ്യനില തൃപ്തികരമാണ്. കുറ്റവാളിയെ പിടികൂടാന്‍ പൊലീസ് പിന്തുടര്‍ന്നു. റിയാദിന് വടക്കുകിഴക്ക് 300 കിലോമീറ്റര്‍ അകലെ ഹിജ്റത്ത് റഫീഅ ഫാമില്‍ പ്രതി ഒളിച്ചിരിക്കുന്നതായി കണ്ടെത്തി.

സുരക്ഷാഉദ്യോഗസ്ഥര്‍ സ്ഥലം വളയുകയും ചെറുത്തുനില്‍പ്പിനിടെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പബ്ലിക് പ്രോസിക്യുഷന് റഫര്‍ ചെയ്യുന്നതിനുള്ള മുമ്പുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് വക്താവ് പറഞ്ഞു.