റിയാദ്: സൗദിയില്‍നിന്ന് കരമാര്‍ഗം ബഹ്റൈനിലേക്ക് പോകുന്നവര്‍ മൂന്നു ദിവസത്തിനുള്ളിലെടുത്ത പി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കോസ്വേ അതോറിറ്റി. സൗദി ഭരണകൂടത്തിെന്‍റ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍നിന്നുള്ള ഫലം മൊബൈലില്‍ കാണിച്ചാലും മതി. സൗദിയിലേക്ക് തിരികെവരുന്നവരും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദിയില്‍നിന്ന് കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകുന്നവര്‍ക്കുള്ളതാണ് നിര്‍ദേശം. അതായത് സൗദിയില്‍നിന്ന് ബഹ്റൈനില്‍ പോകാന്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് നെഗറ്റിവാകണം. ഇതിനായി സൗദി ഭരണകൂടം വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സൗജന്യ ഡ്രൈവ് ത്രൂ ടെസ്റ്റോ ഹെല്‍ത്ത് സെന്‍ററുകളിലെ ടെസ്റ്റോ ഉപയോഗപ്പെടുത്താം.

‘സിഹ്വത്തി’ ആപ്ലിക്കേഷന്‍ വഴി ചെയ്യുന്ന ഈ ടെസ്റ്റ് ഫലം 12 മണിക്കൂര്‍കൊണ്ട് ലഭിക്കും. എസ്.എം.എസായോ സിഹ്വത്തി ആപ്ലിക്കേഷനിലോ ആണ് ഈ ഫലം വരുക. ഇതിലേതെങ്കിലും ഒന്നു കാണിച്ച്‌ ബഹ്റൈനിലേക്ക് കടക്കാം. സ്വകാര്യ ആശുപത്രിയിലെ സേവനങ്ങളും ഉപയോഗപ്പെടുത്താം. എന്നാല്‍, റിസല്‍ട്ടില്ലാതെ ബഹ്റൈന്‍ കോസ്വേയിലെത്തിയാല്‍ അവിടെ ടെസ്റ്റിന് വിധേയമാക്കും.

400 റിയാലാണ് ഇവിടെ ടെസ്റ്റിന് ചാര്‍ജ്. അഞ്ചു വിഭാഗം ആളുകള്‍ക്ക് ഒരു ടെസ്റ്റുമില്ലാതെ ബഹ്റൈനില്‍ പോകാനാവും. ജോലി കഴിഞ്ഞ് മടങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, ആരോഗ്യ ജീവനക്കാര്‍, ചികിത്സ കഴിഞ്ഞ് മടങ്ങുന്നവര്‍, വാക്സിന്‍ സേവനങ്ങളില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്കാണ് പി.സി.ആര്‍ ടെസ്റ്റില്ലാതെ ബഹ്റൈനിലേക്ക് കടക്കാനാവുക. ഇനി ബഹ്റൈനില്‍ പോയി തിരികെ സൗദിയില്‍ വരുന്നവരും പി.സി.ആര്‍ ടെസ്റ്റ് നടത്തണം. സൗദിയിലെത്തിയ ശേഷം ഇവര്‍ വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റിവായ ശേഷമേ പുറത്തിറങ്ങാവൂ