അമേരിക്കയില്‍ കോവിഡ് മരണം നാലു ലക്ഷത്തിലേക്ക്. ദിവസും മരണം 3000 മുതല്‍ 4000 വരെ എന്ന അവസ്ഥയിലാണ്. രാജ്യത്തെ ആകെ മരണം നാലു ലക്ഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതി.രാജ്യത്തെ കൊറോണ ബാധയുടെ നിരക്ക് 34 ശതമാനമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ റിപ്പോര്‍ട്ട്.

യുഎസില്‍ രണ്ട് കോടി നാല്‍പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി നാല്‍പത്തി രണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

അതേസമയം കോവിഡ് പ്രതിരോധത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരേയും ആരോഗ്യരംഗത്തെ ഗവേഷകരേയും ബൈഡന്‍ പ്രശംസിച്ചു. രാജ്യത്ത് വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് മുന്‍ഗണനാ ക്രമത്തിലാണെന്നും അമേരിക്കയില്‍ ഒരു മാസത്തിനുള്ളില്‍ ആരോഗ്യ രക്ഷാ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ബൈഡന്‍ പറഞ്ഞു.